Monday, May 4, 2009

സ്വപ്നങ്ങ്ങ്ങളില്‍ ജീവിക്കാന്‍ ഞാന്‍ കൊതിച്ചിരിന്നു...ആരെയും വേദനിപ്പിക്കാതെ ആരോടും പിണങ്ങാതെ പരിഭവങ്ങള്‍ ഇല്ലാതെ.....ആകാശ നീലിമയിലെ വെള്ളിമേഘങ്ങളുടെ ഇടയിലൂടെ പറന്നു നടക്കാന്‍...ചിത്രശലഭങ്ങള്‍ക്ക്‌ മുത്തം നല്‍കാന്‍...ചിലമ്പി ഒഴുകുന്ന പുഴയോടോത്തോഴുകി നടക്കാന്‍ ....എന്റെ പ്രിയപ്പെട്ട അമ്പലനടയില്‍ ആരും കേള്‍ക്കാതെ കീര്‍ത്തനങ്ങള്‍ പാടാന്‍ .... അങ്ങനെ ഒരു നാള്‍ അവള്‍ ,നിലവിളക്കിന്റെ പരിശുദ്ധിയോടെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ....പ്രണയത്തിന്റെ സുഘമുള്ള വേദന നല്‍കി ....പിന്നെ എന്റെ വാക്കുകളും വരികളും നിറയെ അവള്‍ ആയിരിന്നു ....ഞാനെഴുതിയ കവിതകള്‍ അവള്‍ക്കു കെള്‍ക്കാനായിരിന്നു ... ആരും കാണാതെ അവളുടെ ചെവിയില്‍ മൂളാന്‍ ....അവളോട്‌ പിണക്കം അഭിനയിച്ച് കവിതയുടെ വിലയായി ഒരു മുത്തം കടം വാങ്ങാന്‍ ...ആ കടം വീട്ടാന്‍ ...ഇട വഴികളിലൂടെ ഒരു കുടക്കീഴില്‍ തകര്‍ത്ത് പെയ്യുന്ന തുലാമാസ മഴയില്‍ മുട്ടിഉരുംമി നടക്കാന്‍....അങ്ങനെ നടക്കുമ്പോള്‍ അവള്‍ എന്നെ പിച്ചുമായിരിന്നു ....വേദന പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല ...വേനലവധികള്‍ എന്നെയും ഉരുക്കുമായിരിന്നു .....കവിതകള്‍ എഴുതി വാക്കുകള്‍ തീരുമെന്ന് തോന്നുന്ന സമയം ....വിരഹം എന്ന വാക്കിനു സാഹിത്യ ഭംഗിയല്ല ഉള്ളത് എന്നെനിക്കു മനസ്സിലാക്കിത്തന്നു അവള്‍.....കാച്ചിയ എണ്ണയുടെയും തുളസി കതിരിന്ടെയും മണമുള്ള ,ഉറക്കെ ചിരിക്കുന്ന ,എന്നെ നുള്ളി നോവിച്ചിരുന്ന ,ആദ്യമായി മുത്തം നല്‍കിയ ,എന്റെ കവിതയെ സ്നേഹിച്ച ,എന്റെ സ്വന്തം കൂട്ടുകാരി ...എനിക്കുവേണ്ടി എന്തിനൊക്കെയോ അവള്‍ ആരോടൊക്കെയോ നുണ പറയുമായിരിന്നു...ആ നുണകള്‍ എന്നോട് പറഞ്ഞു ചിരിക്കുമായിരിന്നു ....ജീവിതം മുന്നോട്ടു പോയപ്പോള്‍ എനിക്കോടി എത്താന്‍ കഴിഞ്ഞില്ല ....കൗമാരം യവ്വനതിനു വഴിമാറിയത് ഞാന്‍ അറിഞ്ഞില്ല ...വിപ്ലവം കവിതയ്ക്ക് കടിഞ്ഞാണിട്ടു ...മനസ്സില്‍ ചുവപ്പ് മാത്രം ...ചോരയുടെ ചുവപ്പ്.... നിന്റെ മുഖം ഞാന്‍ മറന്നു പോയി സഘീ..പകരം താടിയും മുടിയും നീളന്‍ വസ്ത്രങ്ങളും ഉള്ള ആരൊക്കെയോ...ബീടിപ്പുകക്കൊപ്പം കഞ്ചാവിന്റെ മണവും ഞാന്‍ ഇഷ്ടപ്പെട്ടു ....ചിത്രശലഭങ്ങളെ സ്നേഹിച്ചിരുന്ന,പൈ കിടാവിനോട് കിന്നാരം പറഞ്ഞിരുന്ന,അമ്മയുടെ വികൃതി കുട്ടിയായിരിന്ന അച്ഛന്റെ പ്രിയപ്പെട്ട ഞാന്‍ മാറുകയായിരിന്നു...ജീവിതം ഇരുളടഞ്ഞ പഴയ പുസ്തകങ്ങളുടെ മണമുള്ള ഒരു മുറിയിലേക്ക് ഒതുങ്ങുകയായിരിന്നു ...പറക്കാന്‍ കൊതിച്ച ഞാന്‍ പതറുകയായിരിന്നു....എല്ലാത്തിനെയും വെറുത്തു....കഞ്ചാവിന്റെ മനം മടുപ്പിക്കുന്ന മണം എന്റെ രക്തത്തിന്ടെ ആവശ്യമാണെന്ന് തോന്നി ....വീട്ടില്‍ നിന്നും ഒരു രാത്രിയില്‍ ഇറങ്ങി ഓടിയപ്പോള്‍ എന്റെ അമ്മയുടെ നിലവിളി ഞാന്‍ കേട്ടില്ല അച്ഛന്റെ ക്ഷീണിച്ച കൈകള്‍ക്കും എന്നെ തടയാന്‍ പറ്റിയില്ല...ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല എനിക്ക്...കഞ്ചാവ് മാത്രമായിരിന്നു ശിരസ്സില്‍ ....വേദനയുടെയും വിശപ്പിന്റെയും നീണ്ട വര്‍ഷങ്ങള്‍...മടുപ്പിക്കുന്ന മരവിപ്പ്...തെരുവുകള്‍...വിശപ്പ്‌ തീര്‍ക്കാന്‍...പ്രായം എന്നിലേക്ക് കുത്തി വച്ച കാമ വികാരം തീര്‍ക്കാന്‍...അലഞ്ഞു തിരിഞ്ഞു നടന്ന കാലത്ത് നിന്നെ ഞാന്‍ മറന്നു കൂട്ടുകാരി....എന്നാല്‍ ഇപ്പോള്‍ ഈ വൈകിയ നേരത്ത് ഞാന്‍ വന്നു....കാലം ഏറെ കഴിഞ്ഞിരിക്കുന്നു...നാട് വളരെ മാറിപ്പോയ്‌....നിറഞ്ഞൊഴുകിയ പുഴ ഇന്നില്ല...ചിത്രശലഭങ്ങളേയും കണ്ടില്ല...അല്ല ഞാന്‍ ശ്രദ്ധിച്ചില്ല....മനസ്സ് നിറയെ ഒരു വേദന മാത്രമായിരിന്നു....നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മണ്ണിലേക്ക്...നിന്നെ കാണാന്‍ കൊതിയുണ്ട് പക്ഷെ അറിയില്ല....ഒന്നും അറിയില്ല......പാപഭാരം മുഴുവന്‍ എന്റെ തല പൊളിക്കുന്നു....എല്ലാ പാപങ്ങളുടെയും ശിക്ഷ സ്വയം ഏറ്റു വാങ്ങിയ യേശുദേവന്റെ കഥ എവിടെയോ വായിച്ചിരുന്നതായി ഓര്‍മ്മയുണ്ട്....ക്രിസ്തുവും കൃഷ്ണനും വിപ്ലവത്തിന്റെ പ്രതീകങ്ങലാനെന്നു സഘാവ് ചാക്കോചേട്ടന്‍ പറയുമായിരിന്നു..പാവം ആദര്‍ശ വാദി ആയിരിന്നു...തികഞ്ഞ കമ്മുഇനിസ്ട്കാരന്....മകന്‍ ചവിട്ടിക്കൊന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു...അതിര്‍ത്തിതര്‍ക്കം....മണ്ണിന്‍റെ വിലക്ക് മുന്‍പില്‍ ജന്മം തന്നവര്‍ക്കെന്തു വില....ഓര്‍മ്മകള്‍ പെട്ടെന്ന് പിന്നിലേക്ക് പോയി...ചിലപ്പോളൊക്കെ ഓര്‍മ്മകള്‍ എനിക്കിഷ്ടമാണ്...ഓര്‍മകള്‍ നഷ്ടങ്ങളാണ്...തിരിച്ചു കിട്ടാത്ത നഷ്ടങ്ങള്‍....അല്ലെങ്കില്‍ നഷ്ടങ്ങളുടെ കണക്കു പുസ്തകം....ഓര്‍മകള്‍ക്ക് മേല്‍ മറവിയുടെ കരിമ്പടം പുതക്കാന്‍ ഞാന്‍ പഠിച്ചിരിന്നു.....മിക്കപ്പോളും ആ ചൂടുള്ള കരിമ്പടം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു...വിശപ്പാണ് മറവിയുടെ കൂടുകാരന്‍ എന്ന് ഏതോ പുസ്തകത്തില്‍ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു...വീണ്ടും ഓര്‍മ്മകള്‍....മറവിയെ മറക്കുന്നു...വീടിന്‍റെ മുന്‍പില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല...എന്‍റെ വീട് വളരെ മാറിയിരിക്കുന്നു...പടിപ്പുര പൊളിഞ്ഞു വീഴാറായി...തെക്കേടത്ത് തറവാട് നിന്ന സ്ഥലത്ത് അതിന്‍റെ അസ്ഥിക്കൊലം മാത്രം.....ഓര്‍മ്മകള്‍ വീണ്ടും മറവിയെ തോല്‍പ്പിക്കുന്നു.....വേണ്ടാ...മറവിയുടെ ചൂടിനാണ് സുഖം...അച്ഛന്റെയും അമ്മയുടെയും മരണം അറിഞ്ഞപ്പോള്‍ കരഞ്ഞില്ല...കല്‍ക്കട്ടയില്‍ ഒരു തീപ്പെട്ടി ഫാക്ടറിയില്‍ നില്‍ക്കുമ്പോളാണ് അറിഞ്ഞത്...കൂടെ ജോലി ചെയ്യുന്ന ബാലന്‍ ചേട്ടന്‍ എന്‍റെ നാട്ടുകാരനായിരിന്നു..വള്ളക്കാരന്‍. മാധവന്‍റെ മൂത്ത മകന്‍...എന്നെ നീന്താന്‍ പഠിപ്പിച്ചത് ഇയാളുടെ അനുജനായിരിന്നു...പപ്പന്‍...പത്മനാഭന്‍...അവന്‍റെ പുക്കിള്‍ വലുതായിരിന്നു അത്രേ ചെറുപ്പത്തില്‍ അവന്‍റെ അപ്പൂപ്പന്‍ ഇട്ട പേരാണ് പത്മനാഭന്‍ ....ചുരുക്കത്തില്‍ പപ്പന്‍ എന്ന് വിളിക്കും..എന്നെ അവനു വലിയ ഇഷ്ടമായിരിന്നു...അവന്‍റെ അമ്മ ഉണ്ടാക്കുന്ന നല്ല മീന്‍ വറത്തതും മറ്റും എനിക്ക് കൊണ്ടുതരുമായിരിന്നു...ഒരിക്കല്‍ പുഴക്കരയില്‍ ഇരിന്നു നല്ല മീന്‍ കൊഴുവ കസീക്കുകയായിരിന്ന ഞങ്ങളെ എന്‍റെ ശ്രീധരന്‍ അമ്മാവന്‍ കണ്ടു...അന്ന് വീട്ടില്‍ അമ്മയുടെ കൈയില്‍ നിന്ന് പുളിവടി കൊണ്ടാടി കിട്ടി....അവരൊക്കെ താണ ജാതിക്കാരാത്രേ...ആരായാലും എന്‍റെ കൂട്ടുകാരനല്ലേ.. പപ്പന്റെ അമ്മ വക്കുന്നപോലെ കറിയും വയ്ക്കില്ല എന്നിട്ട് കൊതി മൂത്ത് തിന്നതിന് അടിയും...അന്നാണ് ഞാന്‍ ആദ്യമായി അമ്മയെ ശപിച്ചത്‌...കുട്ട്യോള് ശപിചാലോന്നും പറ്റൂല്ലാന്ന് പപ്പന്‍ പറഞ്ഞപ്പോള്‍ ശാപം ഫലിക്കാന്‍ കാവിലെ ദേവിക്ക് ഒരു കുട്ട പൂവും നെര്‍ന്നിരിന്നു...ദേവിക്ക് ഒരു കുട്ട പൂവ് നേര്‍ന്നാല്‍ എല്ലാം നടക്കും എന്ന ബുദ്ധി പറഞ്ഞു തന്നതും പപ്പന്‍...പുറകില്‍ ആരോ തൊട്ടപോലെ തോന്നി...ഇല്ല തോന്നല്‍ മാത്രം...വീടിന്റെ പടിപ്പുരക്കു മുന്‍പില്‍ നിന്നും പപ്പനിലേക്ക് മനസ്സുപോയ വഴിയോന്നാലോചിച്ചു നോക്കി..ഭൂതകാലത്തിന് നിറങ്ങളില്ല....എല്ലാം ഒരു മങ്ങല്‍ മാത്രം....ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് പപ്പന്‍ തടി വക്കാന്‍ തുടങ്ങിയത്...എന്തോ വ്യാധിയാനെന്നമ്മ പറഞ്ഞു...ദീനം കൂടി സ്കൂളില്‍ വരാതെയായി...ഒരു ഓണാവധിക്ക് അവന്‍ മരിച്ചു...ആദ്യമായി മരണവീട്ടില്‍ പോയാതന്നാണ്...മരണത്തിനു ചന്ദനത്തിരിയുടെ മണം..പപ്പന്‍ വല്ലാതെ തടിച്ചു വീങ്ങിയിരിന്നു...അനക്കമില്ലാതെ അവന്‍ കിടന്നത് രാത്രികളില്‍ എന്നെ പേടിപ്പിച്ചിരിന്നു...മരിച്ചു കഴിഞ്ഞാല്‍ എങ്ങോട്ട് പോകും എന്നാലോചിച്ചു ഓണാവധി തള്ളി നീക്കി...വീണ്ടും ഓര്‍മ്മകള്‍....ഓര്‍മ്മയില്‍ നിന്നും പുറത്തേക്കു ചാടാന്‍ ഒരു ബുദ്ധിമുട്ട്...ഒരു തരത്തില്‍ ഓര്‍മ്മകളും സ്വപ്‌നങ്ങള്‍ ആണ്...നിറങ്ങള്‍ ഇല്ലാത്ത സ്വപ്‌നങ്ങള്‍....ചിലപ്പോള്‍ കണ്ണീരിന്റെ ചിലപ്പോള്‍ തമാശകളുടെ ഉപ്പും മധുരവും...വീടും പുരയിടവും ഇപ്പോള്‍ വേറെ ആരുടെയോ ആണ്....ആരുടെ എന്നറിയില്ല...മണ്ണിനു പുതിയ അവകാശികള്‍..അതങ്ങനെ ആണ്..അവകാശികള്‍ മാറണം..ഒന്നും ഒരിക്കലും ആര്‍ക്കും സ്വന്തമല്ല...നാളെ മറ്റാരെങ്കിലും...വിറയ്ക്കുന്ന മനസ്സും കാലുമായി ഞാന്‍ പടിപ്പുര കടന്നു...ആരെയും പുറത്തു കാണുന്നില്ല...ആ മണ്ണിന്റെ ഇളം ചൂടുള്ള മാറില്‍ ചവിട്ടിയപ്പോള്‍ ഭൂതകാലത്തിന്റെ കാല്‍പ്പാദങ്ങള്‍ പിന്തുടരുന്നതുപോലെ തോന്നി...ഹൃദയവും കൈകളും തുടിക്കുന്നു ഒരു പിടി മണ്ണ് വാരാന്‍ പക്ഷെ ഈ മണ്ണിലെ ഓര്‍മ്മകള്‍ മാത്രമാണെന്റെ സ്വന്തം...ബാക്കിയെല്ലാം പോയി...ആരൊക്കെയോ കൈവശപ്പെടുത്തി....എന്നാലും ഓര്‍മ്മകള്‍ എന്റെയാണ്...അതില്‍ ആര്‍ക്കും അവകാശമില്ല...അതൊരു അഹങ്കാരമായി മനസ്സില്‍ തോന്നി....ഈ മണ്ണ് ഞാന്‍ ചെറുപ്പത്തില്‍ കുറെ തിന്നിട്ടുണ്ട്...അതിനു അമ്മയുടെ കൈയില്‍ നിന്നടിയും കൊണ്ടിട്ടുണ്ട്..എന്തിനാണ് ഞാന്‍ തിന്നതെന്നറിയില്ല..മണ്ണിന്റെ ഉപ്പു രസം അതെനിക്കിഷ്ടമായിരിന്നു...പപ്പന്റെ അമ്മ വയ്ക്കുന്ന മീന്‍ കറി പോലെ...പിന്നെപ്പോഴോ മണ്ണ് തീറ്റ നിര്‍ത്തി...ഇപ്പോള്‍ ഒരു കൊതി തോന്നുന്നു...വേണ്ട...ഓര്‍മ്മകള്‍ മാത്രമാണ് സ്വന്തം മണ്ണിന്റെ അവകാശികള്‍ വേറെയാണ്...ആരോ വീട്ടില്‍ നിന്നിറങ്ങി വന്നു....അറുപതിനോടടുത്തു പ്രായം തോന്നുന്ന ഒരു മനുഷ്യന്‍..വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...ആരാണെന്നുള്ള ചോദ്യത്തിനെന്തു പറയും എന്നാലോചിച്ചു...ഉത്തരം കിട്ടിയില്ല...അങ്ങനെയാണ് ചില ചോദ്യങ്ങള്‍ ,ചോദ്യങ്ങള്‍ മാത്രമാണ്....ഉത്തരമില്ല...അയാളുടെ കിഴവന്‍ കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി...ആരാ??"ഞാന്‍ അപ്പു....ഇവിടെ താമസിച്ചിരുന്ന കൃഷ്ണപിള്ളയുടെ മകന്‍..".ആ കിഴവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു..."നാട് വിട്ടു പോയാ???..."അതെ ഞാന്‍ തന്നെ..""കേറി വരൂ.."...ആ വിളി എന്‍റെ മനസ്സിനെ ഉലച്ചു...കേറാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല...ഒന്നും മിണ്ടാതെ ഞാന്‍ അകത്തേക്ക് കേറി...സ്വപ്നം സത്യമായത്‌ പോലെ...അകത്തേക്ക് കയറിയപ്പോള്‍ ഹൃദയമിടിപ്പ്‌ കൂടിയോ??അറിയില്ല...യാന്ത്രികമായി ഞാന്‍ അയാള്‍ നീക്കിയിട്ട്‌ തന്ന കസേരയില്‍ ഇരിന്നു...ഭിത്തിയുടെ നിറം മങ്ങിപ്പോയി...കുമ്മായം അടര്‍ന്നു പോയിരിക്കുന്നു...എന്നെ ഇരുത്തിയിട്ട് അയാള്‍ അകത്തേക്ക് പോയി...അകത്തെന്തൊക്കെയോ കുശുകുശുക്കുന്നു...ധാരാളം ഫോട്ടോകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നു...അതില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം...അതെ അവള്‍..എന്‍റെ കളിക്കൂട്ടുകാരി...കമല..എന്‍റെ തല ചുറ്റുന്നോ??ഓര്‍മ്മകളും മറവിയും ഒളിച്ചു കളിക്കുന്നു....അവളുടെ പടം ഇവിടെ..???"ബോംബേല്‍ ആയിരിന്നല്ലെ"....???ആ ചോദ്യം കേട്ടാണ് ഞാന്‍ അമ്പരപ്പില്‍ നിന്നുണര്‍ന്നത്‌..."അല്ല കല്‍ക്കട്ടയില്‍..ഞാന്‍ പറഞ്ഞു...തന്തേം തള്ളേം മരിച്ചിട്ടും വന്നില്ല അല്ലെ??ഞാന്‍ ഒന്നും മിണ്ടിയില്ല...ഇതാരാ..??ഈ ഫോട്ടോയില്‍ ???അതെന്റെ മോളാ...അയാള്‍ പറഞ്ഞു...ഞാന്‍ തരിച്ചു പോയി..."കുമാരേട്ടന്‍??ഞാന്‍ ചോദിച്ചു..."അതെ"..കമല ഇപ്പോള്‍ എവിടെയാ??മരിച്ചു അല്ല കൊന്നു...എന്‍റെ ശ്വാസം നിന്നുപോയി...എങ്ങ....എങ്ങനെ?സ്ത്രീധനം....അത് പറഞ്ഞപ്പോള്‍ കുമാരേട്ടന്റെ കണ്ണ് നിറഞ്ഞിരിന്നു..."ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു..അവനിപ്പോള്‍ ജയിലിലാ...തോര്‍ത്ത്‌ കൊണ്ട് കുമാരേട്ടന്‍ കണ്ണ് തുടച്ചു...അപ്പോളേക്കും അകത്തുനിന്നും ഒരു പെണ്‍കുട്ടി ചായയുമായി വന്നു...അവള്‍ക്കൊരു എട്ടൊമ്പത് വയസ്സ് പ്രായം കാണും..."ഇത് കമലെടെ മോളാ".കുമാരേട്ടന്‍ പറഞ്ഞു..എനിക്ക കുട്ടിയോട് മിണ്ടാനുള്ള ശക്തിയില്ലയിരിന്നു....ശബ്ദം നിയന്ത്രിച്ചു ഞാന്‍ ചോദിച്ചു..ആരാണ് കമലയുടെ...???"അറിഞ്ഞു കൂടെ പാരെക്കാട്ടില്‍ പണിക്കരുടെ മോന്‍ വാസു...കാലനാ അവന്‍...അവനു ദൈവം കൊടുത്തു...ഇപ്പോള്‍ പ്രാന്തായെന്നു പറയുന്നു...ജയിലില്‍ ചികില്സിക്കുന്നെന്ന പറയുന്നേ....ചാവണം അവന്‍....നായിന്റെ മോന്‍...തനിക്കറിയില്ലേ അവനെ??"ഇല്ലാ"പെട്ടെന്ന് തന്നെ ഞാന്‍ അവിടെ നിന്ന് ഇറങ്ങി...മനസ്സ് മുഴുവന്‍ കമല അല്ല..വാസു...സഘാവ് വാസു...കമ്മ്യൂണിസം സ്വന്തം വികാരമായി കണ്ട വാസു...അല്ല സഘാവ് വാസു....അയാളുടെ ഭാര്യ കമല??വിവാഹം വേണ്ട അതൊക്കെ കെട്ടുപാടുകള്‍ ആണെന്ന് പറഞ്ഞിരിന്ന വാസു....കമ്മ്യുണിസ്റ്റ്‌ മാനിഫെസ്ടോ മനപ്പാഠം ആയിരിന്ന വാസു...പുതിയ സഘാക്കള്‍ക്ക് അറിവ് പകര്‍ന്നിരിന്ന വാസു...തിരിച്ചു ലോഡ്ജിലേക്ക് പോകുമ്പോള്‍ ദൂരം കൂടുതലായിരിന്നോ??അറിയില്ല..."അറിവാണ്‌ വെളിച്ചം അന്ധകാരത്തില്‍ കഴിയുന്നത്‌ ഭൂര്ഷാസികള്‍ ആണ്...അറിവ് നേടാന്‍ ത്വര വേണം...കണ്ണ് തുറന്നു ലോകം കാണണം...പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്നുള്ള അറിവാണ്‌ കമ്മ്യുനിസ്ടുകാരന്റെ വെളിച്ചം...അവര്‍ക്ക് വേണ്ടി പൊരുതണം...ബാലവേലക്കെതിരെ സ്ത്രീ സമത്വത്തിനു വേണ്ടി പൊരുതണം...സഘാകളെ വിവാഹം കഴിക്കുന്നെന്കില്‍ അറിവുല്ലവളെ ആയിരിക്കണം....നിങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങലുമായി സ്ത്രീക്ക് ഒത്തു പോകാന്‍ കഴിയണം...അവളും മനുഷിഅങണം ആണെന്നുള്ള തിരിച്ചറിവ് വേണം...സ്ത്രീ ആണ് ധനം....നോ ടവറി ഫോര്‍ എ ഗുഡ്‌ കമ്മ്യൂണിസ്റ്റ്‌ ഫോല്ലോവേര്‍ ...."വാസുവിന്റെ ക്ലാസുകള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മകലായെത്തി...

8 comments:

  1. nanutha manjuthulli pole......oru rakkalam muzhuvan manasine punarnnukidannirrunna pranayammmmmmm........suntharamane....orikkalum vittu pokathathanu.....kalachakrathinteyum, parishkarangaludeyum athirvarambukal kadakkunnavayanu.......oru jevanulla katha.......I LIKE IT...KEEP WRITING MY DEAR FRIEND.....

    ReplyDelete
  2. ....വിരഹം എന്ന വാക്കിനു സാഹിത്യ ഭംഗിയല്ല ഉള്ളത് എന്നെനിക്കു മനസ്സിലാക്കിത്തന്നു അവള്‍.....

    പ്രിയ സുഹൃത്തേ ...വളരെ ഹൃദ്യമാണ് താങ്കളുടെ വരികള്‍ ...പ്രണയത്തിന്റെ വേദനയോടൊപ്പം കാലത്തിന്‍റെയും കമ്മുനിസതിന്റെയും മൂല്യച്ചുതികള്‍ വര്‍ണിച്ചിരിക്കുന്നത് വളരെ നന്നായിട്ടുണ്ട് . ഭാവുകങ്ങള്‍ ...തുടര്‍ന്നും എഴുതുക ...
    താങ്കളുടെ കഴിഞ്ഞ കാലത്ത്‌ കൂടിയാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോവുന്നത് .കമ്മ്യൂണിസ്റ്റ്‌ സഹചാരി ആണ് ഞാന്‍ .ഇടതു പക്ഷം എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു . താങ്കളെ പോലെ ഞാനും വേദനിക്കുന്നു ഇന്നത്തെ അവസ്ഥയില്‍ .

    സുഹൃത്തേ വീണ്ടും വീണ്ടും എഴുതുക ..ഞാന്‍ കാത്തിരിക്കുന്ന്ന്ടാവും താങ്കളുടെ രചന്കള്‍ക്കായ്‌..

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  4. നന്ദി..ദിവ്യ,കൊള്ളിയാന്‍ പിന്നെ എന്നെ സ്വാഗതം ചെയ്ത ശ്രീക്കും...

    ReplyDelete
  5. nanayitundu...
    ethil paranja kaalagattam enikishtamaanu...
    aa kaalathe pranayavum..

    ReplyDelete
  6. kollam iniyum ezhuthanam orupadu ...... but ellathilum nashtam matre ullo pappanu

    ReplyDelete
  7. kollam veendum ezuthuka enne pole veliya oru ezuthukaranakam.

    ReplyDelete
  8. Reading your stories I remembered another great writer..our MT.
    Wonderful stories Arun. Keep going. Aazhavum kavyabhangiyum ulla rachanakal.

    ReplyDelete